Monday, September 14, 2015

http://www.azhimukham.com/news/3020/tsunami-10years-reconstruction-nagapattanam-photofeature-jeeva

Friday, March 22, 2013

நீங்கள் இலங்கை நாட்டை நாட்டை சேர்ந்தவரா ?



നീ ശ്രീലങ്കക്കാരി  ആണോ? 

കുറച്ചു കാലം തമിഴ് നാട്ടി ജീവിച്ച കാലത്ത് കുറെ ആളുകള് എന്നോട് ചോദിച്ചിട്ടുണ്ട് ...അല്ല അല്ല എന്ന് പറഞ്ഞു മടുത്തപ്പോ , പിന്നെ അതെ അതെ എന്ന് പറഞ്ഞിട്ടും ഉണ്ട്...എന്നെ കണ്ടാ ഒരു ശ്രീലങ്കാ ലുക്ക് ഉണ്ടോ എന്ന് ചില സുഹൃത്തുക്കളോട് ചോദിച്ചു , ഉണ്ട് എന്ന മറുപടി കിട്ടിയപ്പോ പിന്നെ ഒന്നും ആലോചിച്ചില്ല , ശ്രീലങ്കാ തന്നെ എന്ന് ചിലരോടൊക്കെ പറഞ്ഞിട്ടുണ്ട്...ഇത് നടക്കുന്നത് തമിഴ് നാട്ടിലെ നാഗപട്ടണം ജില്ലയിൽ. സുനാമിക്ക് ശേഷം അവിടെ രണ്ടു വര്ഷത്തോളം പണി എടുക്കേണ്ടി വന്നിടുണ്ട്...അവിടെ വച്ചാണ് ഒരു ശ്രീലങ്കാ NGO യി(oFERR ) ജോലി നോക്കിയിരുന്ന സരോജയെ പരിചയപ്പെട്ടിരുന്നത് . അവരുടെ അച്ചന്റെ കുടുംബം കാസര്ഗോടുനിന്നു വര്ഷങ്ങള്ക്ക് മുപ് ശ്രീലങ്കയി ചേക്കേറി, വര്ഷങ്ങളായി അവിടെ ജീവിക്കുന്നവരാണ് . സരോജ , ശ്രീലങ്കാ അഭയാര്തികളുടെ ശക്തീകരണതിനായി പ്രവര്ത്തിക്കുന്ന ഒരു NGO യി ആയിരുന്നു ജോലി ചെയ്തിരുന്നത്. സുന്മയി അടിപ്പെട്ട് അംഗഭംഗം സംഭവിച്ചവക്ക് ആതുര ശുശ്രൂഷ നല്കുക എന്നതായിരുന്നു അവ പ്രധാനമായും ചെയ്തിരുന്നത്. സുനാമിയി ഒരു ബോട്ട് വന്നിടിച്ചു ഒരു കാലു മുറിഞ്ഞ്, ഒടിഞ്ഞു ആരും ശുശ്രൂഷിക്കാ ഇല്ലാതെ , മുറിവ് വ്രണമായി പഴുത്ത് പൊട്ടിയ അവസ്ഥയിലാണ് ചിന്നയ്യനെ ഞാ കാണുന്നത്.  നാഗപട്ടനത്  ഞാ ജോലി ചെയ്തിരുന്ന തരന്ഗംപാടി ഗ്രാമത്തിനു സമീപത്തുള്ള  ഗ്രാമത്തിലായിരുന്നു  സരോജയുടെ താമസം, ഒരു പക്ഷെ ഇയാളുടെ കാര്യതില് സരോജയുടെ സ്ഥാപനത്തിന് എന്തെങ്കിലും ചെയാ കഴിയും എന്ന് തോന്നിയിരുന്നു , എന്റെ ഓഫ്സി internship നു ഉണ്ടായിരുന്ന ഒരു സായ്പ്പും എന്റെ സഹായത്തിനുണ്ടായിരുന്നു. സുഖമില്ലാതെ കിടന്ന ചിന്നയ്യനെ അങ്ങനെ ഒരു ദിവസം  ആമ്ബുലന്സിന്റെ സഹായത്തോടെ ആശുപത്രിയി എത്തിച്ചു , പഴുത്ത് ദ്രവിച് ചലന ശേഷി ഇല്ലാതിരുന്ന കാലു മുറിച്ചു മാറ്റുക അല്ലാതെ മറ്റു നിവൃത്തി ഇല്ലായിരുന്നു , ആരും നോക്കാനില്ലാതെ ഇടിഞ്ഞു പൊളിഞ്ഞ വീടിന്റെ മുന്നില് വേദന തിന്നു പൊട്ടി ഒലിച്ചു കിടക്കുന്നതിനേക്കാ ഭേദം ആവും അവസ്ഥ ...അങ്ങനെ സരോജ ത്തിന്റെ സഹായം കുടുംബത്തിനു വല്യ സഹായമായി...ഇടയ്ക്കു വീടിന്റെ മുന്നിലൂടെ കടന്നു പോകുമ്പോ എല്ലാം അവിടെ ഒന്ന് കയറി നോക്കാറുണ്ടായിരുന്നുഅയാള് ഇപ്പോഴും ജീവിചിരുപ്പുണ്ടോ എന്ന് അറിയില്ല
സരോജയെ പിന്നെ ഞാ അധികം കണ്ടിട്ടില്ല ....വളരെ പതിഞ്ഞ ശബ്ദവും, മെലിഞ്ഞ ശരീരവും , വല്ലപ്പോഴും  മാത്രം ചിരിക്കുന്ന മുഖം , മിക്കവാറും ഗ്രാമത്തിലേക്കുള്ള വരവ്  നടന്നു മാത്രം, എല്ലാ മീറ്റിങ്ങിനും ഹാജരാകുവാനും,  വളരെ കൃത്യമായി കാര്യങ്ങ മനസ്സിലാക്കുവാനും, അന്യരെ സഹായിക്കാനും ഇപ്പോഴും അവ മുപി ഉണ്ടായിരുന്നു.  ...ക്യാമറയും തൂക്കി ഗ്രാമത്തിന്റെ മുക്കും മൂലയും സഞ്ചരിച്ചുരുന്നു ഞാ അവരുടെ ഒരു പടം മാത്രം എടുതില്ല്ലാ....ഇപ്പോ , ശ്രീലങ്കയിലെ തമിഴ് വംസജര്ക്ക്  വേണ്ടി നടക്കുന്ന പ്രക്ഷോഭങ്ങളുടെ വാത്തക കേക്കുമ്പോ ഇടക്കെല്ലാം ഞാ സരോജയെ കുറിച്ച് ഓര്ക്കാറുണ്ട് ...  മുറിഞ്ഞു പോയ ഒരു സഹോദരിയെ എന്നെപോലെ
 

Thursday, February 7, 2013

സെബിന്‍ എഴുതി ......ഓഹ്, വയ്യ. സൂര്യനെല്ലി അഭിമുഖങ്ങള്‍ കാണുകവയ്യ. ഇന്നലെ ജിമ്മി ജയിംസിന്റെ പോയിന്റ് ബ്ലാങ്ക്, ഇന്ന് എന്‍ പി ചന്ദ്രശേഖരന്റെ അന്യോന്യം... ആകെ തിക്കിമുട്ടുന്നു. ആ പിതാവിന്റെ ശബ്ദം കേള്‍ക്കെ ഇയ്യോബിന്റെ പുസ്തകത്തില്‍നിന്നൊരാള്‍ ജീവന്‍വച്ചുവരുമ്പോലെ... അന്യോന്യത്തില്‍, ആ പൊരുതിക്കയറിയ പെണ്‍കുട്ടിയുടെ ശബ്ദത്തില്‍ സങ്കീര്‍ത്തനം എത്രമേല്‍ ദുഃഖഭരിതം. ഒച്ചയനക്കങ്ങളില്ലാത്ത കൊടുംസങ്കടത്തിന്റെ പേടിത്തണുപ്പില്‍ ഉറഞ്ഞുപോയ തൊണ്ടയ്ക്കായി ഞാന്‍ വാപൊളിക്കുന്നു. ലോകമേ, നിനക്കറിയുമോ അടിപ്പെടുന്നവരുടെ വേദന...


എന്റെ മറുപടി .... ശരിയാണ് സെബിന്‍...ആ കുട്ടി ഒരു വല്ലാത്ത വേദനയാണ് എനിക്കും ...ഒരിക്കലെ ഞാന്‍ ആ കുട്ടിയുടെ മുഖം കണ്ടിട്ടുല്ലോ...1997 .ചോദ്യം ചെയ്യലിന് വേണ്ടി കോട്ടയം ഈസ്റ്റ്‌ പോലീസെ സ്റ്റേഷന്‍ ല്‍ കൊട്നുവന്നതയിരുന്നു...എന്റെ അമ്മയും ആ പോലീസെ ടീം ല്‍ ഉണ്ടായിരുന്നു ...കറുത്ത തുണി കൊണ്ട് മുഖം മറച്ച, സ്വന്തം പേര് നഷ്ട പെട്ട ആ കുട്ടീടെ മുഖം ഇന്നും എന്റെ മനസ്സില്‍ ഉണ്ട്...(ആ കുട്ടിയെ കണ്ടപ്പോള്‍ എന്റെ തല താണ് പോയിരുന്നു...)
ഒരു ഇര , പിന്നെയും ഇരയാകുന്നു...
അവളുടെ അടുതെക്കൊന്നു പോകാന്‍ ആഗ്രഹം ഉണ്ട് ...പക്ഷെ ധൈര്യം ഇല്ലെടോ ....മനസ് കൊണ്ട് അവള്‍ക്കൊപ്പം ഉണ്ട് ....oh..you made me cry!!!

Wednesday, September 5, 2012

18 വര്‍ഷത്തെ വിദ്യാഭ്യാസ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍മയില്‍ ഇന്ന് തങ്ങി നില്‍കുന്ന ഒരു അധ്യാപകന്റെ മുഖം ഏതാണ് ? ഒരാള്‍ മാത്രം...ബാലവടിയിലെ കൌസല്യ ടീച്ചര്‍...എന്റെ അമ്മയുടെ വീട്ടിലെ അയല്‍വാസി കൂടിയായിരുന്നു ടീച്ചര്‍...ടീച്ചര്‍ക്ക് ധാരാളം കുട്ടികള്‍ ഉണ്ടായിരുന്നു എങ്കിലും ഒരിക്കലും ഒരമ്മ ആയില്ല...പ്രായം ഏറെ ആയപ്പോള്‍ അവര്‍ ഒരു കുട്ടിയെ എടുത്തു വളര്‍ത്തി...ആ കുട്ടിയുടെ വിചാഹം ഒക്കെ കഴിഞ്ഞു അവള്‍ക്കും ഒരു കുട്ടിയായി...എന്റെ വിവാഹത്തിന് അധ്യാപക ലോകത്ത് നിന്ന് അവരെ മാത്രമേ ഞാന്‍ ക്ഷനിച്ചുള്ളൂ... ടീച്ചര്‍ എന്നതിനേക്കാള്‍ ഉപരി മറ്റാരൊക്കെയോ ആയിരുന്നൂ അവര്‍..അമ്മമ്മ കൈപിടിച്ച് ബാലവാടിയില്‍ കൊണ്ടുപോകുന്ന രംഗം ഇന്നും മനസ്സില്‍ ഉണ്ട്...ഒരിക്കല്‍ കൂടി അവിടെ പോയി ആ പഴയ ഒടിഞ്ഞു തൂങ്ങിയ ബെഞ്ചില്‍ ഒന്നിരുന്നാലോ? മുറ്റത്തു നില്‍കുന്ന വരിക്ക പ്ലാവില നിന്ന് വീഴുന്ന ഇല പെറുക്കി തൊപ്പി ഉണ്ടാക്കി കളിച്ചാലോ? ....
.ഇപ്പോഴും ചിരിക്കുന്ന മുഖവും , വാത്സല്യം തുളുമ്പുന്ന വാക്കുകളുമായി കൌസല്യ ടീച്ചര്‍ എവിടെയോ ഉണ്ടാകും അല്ലെ?

Thursday, April 26, 2012

ഇന്നലത്തെ മഴയില്‍ കുതിര്‍ന്ന  റോഡും , പിന്നെ വഴിയുടെ ഇരു കരകളിലും കൊയ്യാറായി നില്‍ക്കുന്ന നെല്‍ വയലുകളും മനസ്സ് കുളിര്പിച്ചു....വേനലിന്റെ ചൂട് ഭൂമിയിലേക്കിറങ്ങി വരാന്‍ ഒന്ന് മടിക്കുന്നുണ്ടാല്ലേ? ട്രെയിന്‍ സമയം കഴിഞ്ഞു പോയതിനാല്‍ ഇന്നത്തെ യാത്ര ബസ്സില്‍ ആകാം എന്ന് കരുതി...കുമരകം എറണാകുളം യാത്ര എന്നെ ഒട്ടും മടുപ്പിക്കില്ല..ഗ്രാമീണത ഏറെ മാറിയിട്ടുണ്ടെങ്കിലും രാവിലെ നാട്ടിന്‍ പുറങ്ങളില്‍ നടക്കുന്ന ചില കാഴ്ചകള്‍ മനസ്സിന് സന്തോഷം നല്‍കും....പുഴയം, വള്ളവും , വയലും, മീനും, കള്ളും, കള്ളുഷാപ്പും അങ്ങനെ കുമരകത്തിന്റെ സ്വന്തം കാഴ്ചകള്‍ ...കരിമീന്‍ മീന്‍ കച്ചവടം അത്ര പോര, മാര്‍ച്ച്‌ ഏപ്രില്‍ മാസം ആണ് കരിമീന്റെ കൊയ്ത്തു കാലം ...കാലം മാറിയില്ലേ...!! പക്ഷെ എന്റെ അച്ഛന്‍ തകൃതിയായി കരിമീന്‍ പിടിക്കാന്‍ പോകാറുണ്ട്...മീന്‍ കിട്ടിയാല്‍  സുഹൃത്തുക്കളെ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു വിളിക്കാന്‍ വളരെ ഉത്സാഹം ആണ്...വിദേശീയര്‍ എന്തുകൊണ്ടാണ് കുമരകം  ഇഷ്ടപ്പെടുന്നത് ആലോചിച്ചു... ഈ ഗ്രാമത്തിനു മാത്രമുള്ള ചില സവിശേഷതകള്‍  ആകാം.. റിസോര്‍ട്ട് സംസ്കാരം ഗ്രാമത്തിന്റെ മാറിനെ കീറി മുറിച്ചു നടക്കുന്നു...സീസണ്‍ മങ്ങിയിരിക്കുന്നു അതുകൊണ്ടാവാം ഹൌസ് ബോട്ടുകള്‍ പലതും തീരത്ത് കെട്ടിയിട്ടിരിക്കുന്നു..    ...വിദേശീയരെ മുന്‍ നിര്തി antique വസ്തുക്കള്‍ നിറത്തിന്റെ വശങ്ങള്‍ കൈയടക്കിയിരിക്കുന്നു... പക്ഷെ വിദേശീയര്‍ ആരും കണ്ണില്‍ പെട്ടില്ല...പഴയ വീടുകള്‍ പലതും പൊളിച്ചു മാറ്റുകയോ പൂമുഖം കോടി പിടിപിക്കുകയോ ചെയ്തിരിക്കുന്നു...ഗ്രാമത്തിന്റെ കച്ചവട സാധ്യതകള്‍ ഇവിടത്തെ ആളുകള്‍ മനസ്സിലക്കിയിരുക്കുന്നു... കുമരകവും അങ്ങനെ ആഗോള ഗ്രാമത്തിന്റെ ഭാഗമാകുന്നു...

Thursday, April 19, 2012


 ഇന്ന് എന്റെ ട്രെയിന് യാത്രയില് യദ്രിശ്ചികമായി ഒരാളെ പരിചയപെട്ടു...പാറശാലക്കാരന് ആയ ഒരു പള്ളീലച്ചന് രാവിലെ ത്രിവനതപുറത്തു നിന്ന്  ട്രെയിനില് കയറി, .ളോഹ ഉപേക്ഷിച്ച്, കഷി അധ്വാനിക്കുന്ന വര്ഗ്ഗത്തിന്റെ പ്രതിനിധിയായി,രാഷ്ട്ര ദീപിക പത്രവും ലോട്ടറിയും വിറ്റു ദിവസം 1000  രൂപ സമ്പാദിക്കുന്നു ..തന് മഹാ അഹങ്ഗാരിയും ആരെയും വകവേക്കതവനും ആണെന്ന് സ്വയം പ്രഖ്യാപിച്ചു, ആകാശത്തിനു താഴെയുള്ള എന്തിനെ കുറിച്ചും ആധികാരികമായി സംസാരിച്ചു. .. താന് ആളില് കുറിയവന് ആനെകിലും മഹാ ശക്തന് ആണെന്നും, എന്തിനു സാക്ഷാല് " ശക്തന് "  തന്റെ classmate ആണെന്നും എല്ലാം ഇദ്ദേഹം പറഞ്ഞു ...തന്റെ കായ ബലത്തിന് കാരണം വീട്ടില് സുലഭമായി കൃഷിചെയ്യുന്ന നടന് പച്ചക്കറി തന്നെ ...വൈദ്യവും അറിയാം... അക്രമം കണ്ടാല് കൈയും കെട്ടി നോക്കി നില്കില്ല...ബിഷപ്പ് നെ വരെ വെല്ലു വിളിച്ചിട്ടുണ്ട്...അങ്ങനെ ഒരു നാളാണ് കുപ്പായം ഊരി എറിഞ്ഞത്...ചുറ്റുമുള്ള യാത്രക്കാരെ രസിപ്പിക്കാന് ശ്രമിക്കുന്നു, ചിലര് ഒപ്പം ചേര്ന്ന് സംസാരിച്ചു, സംഗതി വഷളാകും എന്ന് കരുതി ചിലര് പത്രങ്ങളില് തല പൂഴ്ത്തി, ചിലര് മൊബൈല് ഫോണില് കളിച്ചു....സംഗതി മനസിലാക്കിയ അയാള് അവരെ ഉന്നം വച്ച് താമസകള് പറയാന് തുടങ്ങി..ഇടയ്ക്കു ആസ്വദിച്ചു ഒന്ന് ചിരിചെന്കിലം അല്പം ബോര് ആയി തുടങ്ങിയപ്പോള് ഞാനും വായനയില്മുഴുകാന് ഒരു ശ്രമം നടത്തി, എന്നേം അയാള് വെറുതെ വിട്ടില്ല... ഹോ ...എങ്ങേനെയും ഒന്ന് എറണാകുളം എത്തിയാല് മതിയെന്നായി ഞാന്...റബ്ബര് തോട്ടവും കൃഷിഭൂമിയും, പശു വളര്ത്തലും എല്ലാം ഉള്ള ആള്, പണി എടുക്കുന്നത് ആത്മ സുഖതിനാണ്. ഇടയ്ക്കു പത്രം വിറ്റു പോകതവരേം അയാള് സഹായിക്കും, വിറ്റു പോകാനുള്ള തന്ത്രങ്ങള് അയാളുടെ നാവില് തന്നെ ഉണ്ട്...മൂന്ന് മരണം, മൂന്നു രൂപ ...മുഉന്നു മന്ത്രി ..മൂന്നു രൂപ... ഇങ്ങനെ അല്പം ചിരിച്ചും, ചിന്തിച്ചും, ഞാന് വളരെ പെട്ടെന്ന്  എറണാകുളം എത്തി...
 ഇങ്ങനെയും ആളുകളോ...എന്തായാലും മൊത്തത്തില് കൊള്ളം!!!

Monday, April 9, 2012

മൂന്നു വര്‍ഷമായി താമസ്സിച്ചു വരുന്ന വീട്ടില്‍ നിന്നും താമസം മാറി...ഏറെ നാളുകളായി മോളുടെ ആരോഗ്യ നില വഷളായി വരുന്നതാണ് പുതിയ ഇടത്തിലേക്ക് ചേക്കേറാന്‍ കാരണം...പഴയ സ്ഥലത്തില്‍ അടുത്ത വീട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു paint  നിര്‍മാണം  ആണ് അവളെ asthmatic  ആകിയത്...7  മാസമായി നിരന്തരം അസ്തമ യുടെ മരുന്ന് കഴിച്ചു വന്നിരുന്നു അവള്‍, കാരണം എന്തെന്നു പെട്ടെന്ന് മാസന്നിലക്കാന്‍ കഴിഞ്ഞില്ല ( അത് ഞങ്ങളുടെ തെറ്റ്...) കഴിഞ്ഞ മാസം അവള്‍ക്കു pneumonia പിടി പെട്ടതാണു വീടുമാരാനുള്ള തീരുമാനം തിടുക്കത്തില്‍ ആക്കിയത്.. .നിരവധി ആളുകള്‍ അവിടെ പലതരം രോഗത്തിന് അടിമകളാണ് എന്ന് പിന്നീട് മനസ്സിലായി.  കാരണം ഈ പെയിന്റ് നിര്‍മാണ unit തന്നെ...residence അസോസിയേഷന്‍ കണ്ണടച്ചു ...ഒരു petition കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ആരും കൂടെ നില്ക്കാന്‍ തയ്യാറല്ല ... പ്രതികരിക്കാന്‍ ആരും മുന്നോട്ടു വന്നില്ല . ഒരു ഒറ്റയാള്‍ സമരം നടത്താനുള്ള മാനസികാവസ്ഥ ഇപ്പോള്‍ തോന്നുന്നില്ല...
ഇന്നലെ രാത്രി ആ വീട്ടില്‍ പോയി ...house  owner  , ചുമച്ചു നടക്കുന്നു...2  വയസ്സുള്ള  മോള്‍ക്കും തീരെ വയ്യ...പെയിന്റ് മണമുള്ള തണുത്ത കാറ്റ്...മൂക്ക് പൊതി അവിടെ നിന്നും ഓടി ...പക്ഷെ മനസ്സില്‍ നിറയെ  വേദന